Sunday, February 9, 2014

ആലീസിനോട്‌


' കളിമുറ്റങ്ങള്‍ ..
നെല്ലിക്കാത്തുണ്ട് ..
പലനിറവളകള്‍ ..
കുസൃതികള്‍ .. 
സംശയങ്ങള്‍ 
ഓര്‍മ്മപ്പെടുത്തലുകള്‍ 
അന്വേഷണങ്ങള്‍ 
കുഞ്ഞു ചോദ്യങ്ങള്‍ .. 

അല്ലയോ ' ആലീസ് ' ;
തുറന്നു പിടിച്ച  ജീവിതത്തിലേക്ക്   
 അടഞ്ഞു കയറുന്ന ജനാലകളെ    ..
എത്ര കിനാക്കളാല്‍ 
നീ നീക്കിപ്പിടിക്കും .. 

വാതുവെയ്പ്പുകാരുടെ  കൌശലങ്ങളില്‍ ,
അഴിഞ്ഞു പോയ മടിക്കുത്തില്‍ ,
അടയാളമൊഴിച്ചു പോയോരുടെ
 കാലടികളില്‍ ,
എപ്പോഴാണൊരു സൂചിയാകാനാകുക  .

വസന്തത്തേക്കാള്‍ വരള്‍ച്ചയെ സ്നേഹിക്കാം .
ഒറ്റ നോട്ടത്താല്‍ 
കരിച്ചിടാമല്ലോ .. ;
തുളഞ്ഞു കയറിയ മാംസപിണ്ഡത്തെ ..
ഭയപ്പെടുത്തുന്ന നോട്ടങ്ങളെ ..
വിലങ്ങുകളെ .. 
വിലാപങ്ങളെ പൂട്ടിയിട്ട ചങ്ങലകളെ... 
അടിമപ്പെടുത്തിയ ' ചാരിത്രത്തെ '.. 
അവര്‍ക്കായ് മാത്രം പ്രകാശിക്കും സൂര്യനെ... 
ഭാഷയെ .. 
പ്രയോഗങ്ങളെ .. 
പ്രയോജകരെ .. 
അവരുടെ ചിഹ്നങ്ങളെ.. 

ആലീസ് ,
നിന്റെ സ്വപ്നങ്ങളില്‍ 
ഒരു തീക്കാറ്റു വീശുന്നുണ്ടോ !